Sunday, November 18, 2012

സാഖിര്‍ നായിക്കിന്റെ കണക്കുകള്‍

ഗോപാലകൃഷ്ണനെയും ബാട്ളിവാലയെയും സാഖിറിനെയും തേച്ചു ഒട്ടിച്ചു കൊടുക്കുകയാണ് ഓണ്‍ലൈന്‍ സമൂഹം ഇപ്പോള്‍..; സാഖിര്‍ നായിക്കിന്റെ ഒരു വീഡിയോ ഇവിടെ കാണുക. പോളിഗാമി എന്ത് കൊണ്ട് ഇസ്ലാം ഇപ്പോഴും അനുവദിക്കുന്നു എന്ന ചോദ്യത്തിന് ഉദാഹരണങ്ങള്‍ നിരത്തി, കണക്കുകള്‍ നിരത്തി ഇദ്ദേഹം ഇവിടെ വാദിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ മുന്നില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും, അല്ലെങ്കില്‍ വീഡിയോ കാണുന്ന എല്ലാവര്‍ക്കും നസിലാവണം എന്നില്ല, കാരണം  ഇത്തരം കണക്കുകള്‍ ഓര്‍ത്തു വെക്കേണ്ട കാര്യം ഇല്ലലോ. 


ഇനി കണക്കുകളിലേക്ക് കടക്കാം. ഖുറാനില്‍പറഞ്ഞ എല്ലാ കാര്യവും ഈ കാലഘട്ടത്തിലും അപ്പ്ളിക്കബള്‍ ആണെന്ന് സ്ഥാപിക്കാന്‍ നിരത്തുന്ന കണക്കുകള്‍ പരിശോധിക്കാം. 

ഇവിടെ 3.30 മുതല്‍ ശ്രദ്ധിക്കുക - World female population is more than male population (തെറ്റാണ്, സ്ലൈട്ലി ആണുങ്ങള്‍ ആണ് കൂടുതല്‍ )- മൂന്നാം ലോക രാജ്യങ്ങള്‍ ഒഴികെ എന്ന് പറയുന്നു. ഇന്ത്യയും ചൈനയും ഒക്കെ ഉദാഹരണവും പറയുന്നുണ്ട്. ശരി സമ്മതിച്ചു, ഇവിടെ പെണ്‍ ബ്രൂണ ഹത്യ കൊണ്ട് കൂടുതലും ആണുങ്ങള്‍ ആണ്. 

ഇനി ദാ  ഈ മാപ് ഒന്ന് നോക്കൂ. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ആരാണ് കൂടുതല്‍.., ഇതും പെണ്‍ ബ്രൂണ ഹത്യ കൊണ്ട്എന്നാണോ. ഇവിടെ കൊടുത്തിരിക്കുന്ന ലിസ്റ്റ് ഒന്ന് നോക്ക്.

15-64 കാറ്റഗറിയില്‍ സാഖിര്‍ നായിക് പറഞ്ഞ ഈ രാജ്യങ്ങളില്‍, റഷ്യ ഒഴികെ ബാക്കി രാജ്യങ്ങളില്‍ പുരുഷന്മാര്‍ കൂടുതലാണ് അല്ലെങ്കില്‍ സ്ത്രീ പുരുഷ അനുപാതം തുല്യമാണ്. ഇവിടെ ഒക്കെ സ്ത്രീകള്‍ അധികമാവുന്നത് 64 വയസ്സിനു മുകളില്‍ ഉള്ള കാറ്റഗറിയില്‍ ആണ്. അതിനു കാരണം സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉള്ള ലൈഫ് എക്സ്പക്ടന്സി ആണ് (സാഖിര്‍ നായിക് ആദ്യം പറഞ്ഞ പൊയന്റ്സ് വാലിഡ്‌ ആവുന്നത് ഈ കാറ്റഗറിയില്‍ ആണ്).



മോണോഗാമി ആണോ പോളിഗാമി ആണോ നര വംശത്തിന്റെ നിലനില്‍പ്പിനു ആവശ്യം എന്നത് ഈ ലേഖനത്തിന്റെ  ഉദ്ധേശമല്ല. സോഷ്യോബയോളജി അല്ലല്ലോ ഇവിടെ സാഖിര്‍ നായിക് പറയുന്നത്. ക്രിസ്ത്യാനികള്‍ മിനുട്ടില്‍ 29000 ഹിന്ദുക്കളെ  മതം മാറ്റുന്നു ന്ന് ഗോപാലകൃഷ്ണന്‍ പറയുന്ന പോലെയുള്ള കണക്കല്ലേ ഇദ്ദേഹം പറയുന്നത്.   അങ്ങിനെ വരുമ്പോള്‍ ഈ കണക്കുകള്‍ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും.  തിരിച്ചും സംഭവിച്ചൂടെ.  ഒരു സ്ത്രീക്ക് പല പുരുഷന്മാരുമായും ബന്ധപ്പെടാലോ. അങ്ങിനെ വരുമ്പോള്‍ അത് വേശ്യാവൃത്തി ആവുകയും തിരിച്ചാവുമ്പോള്‍ ഇസ്ലാമിക നിയമം ആവുകയും ചെയുന്നു. മുകളില്‍ കാണുന്ന ലിസ്റ്റ് പ്രകാരം 15-64 വയസ്സ് വരെ ഉള്ളവരില്‍ പുരുഷ സാന്ദ്രത ഏറ്റവും കൂടുതല്‍ ഉള്ളത്  ഇസ്ലാമിക രാജ്യങ്ങളില്‍ ആണ് എന്ന് കാണാം.    

സാഖിര്‍ നായിക്കിന്റെ ലോജിക് പ്രകാരം ഇസ്ലാമിക രാജ്യങ്ങളില്‍  ഓരോ പുരുഷനും ഓരോ സ്ത്രീയെ കല്യാണം കഴിച്ചാല്‍, ബാക്കി വരുന്ന പുരുഷന്മാര്‍ പബ്ലിക് പ്രോപെര്‍ട്ടി ആവില്ലേ. അപ്പൊ അങ്ങിനെ ആവാണ്ടിരിക്കാന്‍ അവിടെ പോളിആണ്ട്രി അനുവദിക്കേണ്ടതല്ലേ. അതോ സ്ത്രീകള്‍ മാത്രമേ പബ്ലിക് പ്രോപെര്‍ട്ടി ആവൂ എന്നാണോ സാഖിര്‍ നായിക് പറയുന്നത്?

മറ്റു മതങ്ങള്‍ തെറ്റാണു എന്ന് പറയുന്നതിനെയല്ല ഞാന്‍ ചോദ്യം ചെയുന്നത്. സ്വന്തം വേദ പുസ്തകത്തില്‍ അന്യായം (പാര്‍ഷിയാലിട്ടി) പറയുമ്പോള്‍, അത്ശരിയാണ് എന്ന് സ്ഥാപ്പിക്കാന്‍ ഒരു ലോജിക് പറയുമ്പോള്‍, അതെ ലോജിക് വെച്ച് അത് തെറ്റും ആവാം എന്ന് സാഖിര്‍ നായിക് ചിന്ദിക്കണം.  

Monday, September 03, 2012

വെല്‍ ഡണ്‍ ലാലേട്ടാ

റണ്‍ ബേബി റണ്‍ കണ്ടു. ഒറ്റവാക്കില്‍ പറയുന്നു, സംഭവം കലക്കിയിട്ടുണ്ട്. ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കില്‍ തന്റെ റേഞ്ച് തീര്‍ന്നിട്ടില്ല എന്ന് ജോഷി തെളിയിച്ചു. കുറെ ചവറു പടങ്ങള്‍ ഇറങ്ങിയപ്പോള്‍ ലാലേട്ടനെ വിമര്‍ശിച്ചു ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ലാലേട്ടന്‍ എന്ന നടന വിസ്മയ ത്തിന് വന്ന വീഴ്ചകള്‍ ആ അഭിനയ പ്രതിഭയെ കണ്ടു വളര്‍ന്ന എനിക്ക് ഒരു ഷോക്ക്‌ പോലെ ആയിരുന്നു. 

എന്തായാലും ഇത് കലക്കി. നല്ല റിവ്യൂ കേട്ടിട്ട് പ്രതീക്ഷയോടെ തന്നെയാണ് റണ്‍ ബേബി റണ്‍ കാണാന്‍ പോയത്. ഈ വര്‍ഷം ഇറങ്ങിയ കാസനോവ ഒഴികെ ബാക്കി മൂന്നു സിനിമകളിലും ലാലേട്ടന്‍ തന്റെ അഭിനയം കൊണ്ട് പുതിയൊരു മാനം നല്‍കുന്നുണ്ട് കഥാ ഗതിയില്‍.....

ആദ്യം തന്നെ സിനിമയുടെ പ്ലസ്‌ പറയാം. ഒന്നാമത്തെ പ്ലസ്‌ ഇതിലെ അഭിനേതാക്കളുടെ പ്രകടനം തന്നെ. മനോഹരം എന്നല്ലാതെ വേറെ വാക്കില്ല. ലാലേട്ടന്‍ ഷോ ആണ് റണ്‍ ബേബി റണ്‍;. അമല പോള്‍ മികച്ചു  നിന്നു. ലാലേട്ടന്‍ ഫുള്‍ ഫോര്‍മില്‍ അഭിനയിക്കുമ്പോള്‍ അതിനു തക്കതായി പിടിച്ചു നിന്ന വളരെ കുറച്ചു നടിമാരെ ഉള്ളൂ..ആ ഒരു സീന്‍ ടു സീന്‍ കോമ്പോ വളരെ മനോഹരമായി അമല പോള്‍ നിര്‍വഹിച്ചിരിക്കുന്നു. പിന്നെ ബിജു മേനോന്‍, ആസ് യുശല്‍, കിടിലം. സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്ത സായ്കുമാര്‍, ഷമ്മി തിലകന്‍ പിന്നെ മറ്റുള്ളവരും റോളുകള്‍ ഭംഗിയാക്കിയിരിക്കുന്നു. ഒരു ശരാശരി തിരകഥ ഇത്ര മനോഹരമായ എന്റര്‍ടെയ്നെര്‍ ആയതു അഭിനേതാക്കളുടെ മികവു കൊണ്ട് തന്നെ. 

ചായാഗ്രഹണം, സംവിധാനം രണ്ടും മികച്ചു നിന്നു. തന്റെ കൂടെ ഉള്ളവര്‍ പിടിച്ചു നിക്കാന്‍ പാട് പെടുമ്പോഴും ജോഷി വീഴാതെ നിക്കുന്നത് അദ്ധേഹത്തിന്റെ മേന്മ തന്നെയാണ്. ജോഷി തകര്‍ത്തു. ഇനിയും നല്ല സ്ക്രിപ്റ്റുകള്‍ ജോഷിയെ തേടി എത്തട്ടെ. രാജശേഖറിന്റെ ചായാഗ്രഹണം ഓരോ ഷോട്ടും മികച്ചതാക്കി.  രതീഷ്‌ വേഗയുടെ മ്യുസിക് കൊള്ളാം. ബ്യുടിഫുള്‍ ന്റെ അത്ര വരില്ലെങ്കിലും കൊള്ളാം. രതീഷ്‌ വേഗ ഒരു മുതല്‍ കൂട്ടായിരിക്കും ഇന്ഡസ്ട്രിക്ക്. 

ഇനി പോരായ്മകള്‍ - ആദ്യം തന്നെ ലാലേട്ടനും അമല യും തമ്മില്‍ ഉള്ള പ്രണയം- വെറുതെ തിരുകിയതാണ് അത്. നായകനും നായികയും പ്രണയിക്കണം എന്ന ക്ലിഷേ ഒഴിവാക്കാമായിരുന്നു. അതുമല്ല രണ്ടു  പേരും മികച്ചു നിന്നെങ്ങിലും, ഒരു പ്രണയ ജോഡി ആയി കാണുമ്പോള്‍ ഒരു സാമ്യത ഇല്ലായിരുന്നു. തിരകഥ ശരാശരി മാത്രം. പല സ്ഥലങ്ങളിലും ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തതിനു ശേഷം എന്ത് കൊണ്ട് വീണ്ടും അത് പോലീസ് ചെയുന്നില്ല. യാതൊരു അന്വേഷണവും ഇല്ലാതെ ലാലേട്ടനെ റോയിട്ടേ൪സ് പുറത്താക്കുന്നു, പിന്നെ യാതൊരു ബന്ധവും ഇല്ലാത്ത ലാലേട്ടന്റെ ഇന്ട്രോടക്ഷന്‍ സീന്‍.; ഇതൊക്കെ ഒഴിവാക്കാമായിരുന്നു. ഇതൊക്കെയാണെങ്കിലും സിനിമ ബോര്‍ അടിക്കാതെ നല്ല പേസില്‍ പോകുന്നുണ്ട്. അത് തന്നെയാണ് ഇതിന്റെ വിജയവും. 

വെര്‍ഡിക്റ്റ് - കൊള്ളാം. ത്രില്ലെര്‍.; ലാലേട്ടന്‍, ബിജു മേനോന്‍, അമല പോള്‍, ജോഷി കലക്കി. സൂപ്പര്‍ ഹിറ്റ്‌. 

Wednesday, August 29, 2012

എന്റെ ചിരി

നേരിയ മഴയത്തും ആ ചിരി മാഞ്ഞില്ല. ചിരിക്കുന്നത് എന്റെ കര്‍മമാണ്. അതില്ലാതെ എനിക്കിവിടെ നില നില്ക്കാന്‍ പറ്റില്ല. എന്ന് എന്റെ ചിരി ഇല്ലാതാവുന്നോ, അതിനര്‍ത്ഥം ഞാന്‍ ഈ ഭൂമിയില്‍ ഇല്ല എന്ന് തന്നെ. 

എന്താ പറ്റിയത്? തറവാട്ടിലെ ഏറ്റവും പ്രതാപ ശാലിയായ എനിക്ക് തന്നെ ഈ ഗതി എങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം എങ്ങിനെ ആയിരിക്കും? ആരോട് ചോദിക്കും? അവര്‍ക്ക് ഇനി ചിരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കുറച്ചു ദൂരം കൂടി ചിരിക്കാം.  ആരെയെങ്കിലും കൂട്ടിനു കിട്ടിയാല്‍ അത്രയും ഉച്ചത്തില്‍ ചിരിക്കാം..

തത്കാലത്തേക്ക് ആശ്വാസം..ഭദ്ര അല്ലെ അത്. എനിക്ക് എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ ആശ്വാസം തരുന്നവള്‍., എന്റെ മകള്‍......:: .ഈ വര്‍ഷവും അവള്‍ കഷ്ടപ്പെട്ട് ചിരിക്കുകയാണ്. അത് കൊണ്ട് എനിക്കും കുറച്ചു ഉച്ചത്തില്‍ ചിരിക്കാം. 

ഞാന്‍ : ഭദ്രേ, കുറെ നേരം ചിരിച്ചു ഞാന്‍., കൂട്ടിനു ആരുമില്ല. ഇങ്ങിനെ എത്ര കാലം?
ഭദ്ര: അറിയില്ല അമ്മെ.  അല്ലെങ്കില്‍  തന്നെ ശരീരം മൊത്തം കൊത്തി കീറിയിരിക്കുന്നു. അതിന്റെ കൂടെ മഴ കൂടി ഇങ്ങിനെ ആയാല്‍, ഇനിയെത്ര കാലം..അറിയില്ല. 
ഞാന്‍ : ശരിയാണ് മകളെ, നമ്മള്‍ക്ക് കരയാന്‍ പാടില്ല. നമ്മുടെ ശരീരം  വ്രണപെട്ടിരിക്കുന്നു,  ചിരിക്കാന്‍ വയ്യാത്ത അവസ്ഥ, പക്ഷെ കരയാന്‍ പാടില്ല നമ്മള്‍ക്ക്, ചിരിയാണ് നമ്മുടെ കര്‍മം. 
ഭദ്ര: ഒരിക്കല്‍ പോലും നമ്മള്‍ വഴി മാറി ചിരിച്ചിട്ടില്ല, കൃഷി നാശം സംഭവിപ്പിച്ചോ? രോഗങ്ങള്‍ വരുത്തിയോ, ആള്‍ക്കാരെ കൊന്നോ? എന്നിട്ടും നമ്മളെ എന്തിനവര്‍ മുറിവേല്‍പ്പിക്കുന്നു. 
ഞാന്‍ നെടുവീര്‍പെട്ടു. ഒരമ്മക്ക് മകളോട് പറയാന്‍ വാക്കുകള്‍ ഇല്ല. ചിരിക്കാം കുറച്ചു കാലം കൂടി...അത് കഴിഞ്ഞു മരിക്കാം. മക്കളുടെ മരണം എല്ലാം കണ്ടു വേണം മരിക്കാന്‍ ...ആ വേദന എങ്ങിനെ സഹിക്കും?

ചിരി: പുഴയുടെ ഒഴുക്ക്. മരണപെട്ടുകൊണ്ടിരിക്കുന്ന പുഴകളുടെയും അവയുടെ കൈ വഴികളുടെയും വേദന. 

Sunday, May 13, 2012

എയിഡ്സ്, ഖനികള്‍

സാംബിയയിലെ ഒരു മാസം ഞാന്‍ നിന്നത് ലോടെന്‍ ലോഡ്ജിലായിരുന്നു. ലോഡ്ജ് എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ പോലെ അല്ലാ...ഇവിടുത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ റേറ്റ് ആണ് വാടക. ക്ലയിന്റ് കൊടുത്തത് കൊണ്ട് അല്ലലില്ലാതെ കഴിഞ്ഞു കൂടി. അപ്പൊ പറഞ്ഞു വന്നത് അതല്ല, ഈ ഒരു മാസം എന്റെ ഭക്ഷണ കാര്യങ്ങള്‍ നോക്കിയിരുന്നത് ബിയാട്രിസ്, ആലിസ് എന്നിവരായിരുന്നു. ലോഡ്ജിലെ ജോലിക്കാരികള്‍. കുടുംബത്തെ കുറിച്ച് ഒരു ദിവസം ബിയാട്രിസിനോട് ചോദിച്ചപ്പോള്‍ ബിയാട്രിസ് മക്കളെ കുറിച്ച് പറഞ്ഞു. ഭര്‍ത്താവ് എവിടെ എന്ന് തിരക്കിയപ്പോള്‍ ആ സ്ത്രീയുടെ കണ്ണ് നിറഞ്ഞു. "These Zambian husbands are like this" എന്ന് മാത്രം പറഞ്ഞോണ്ട് അകത്തേക്ക് പോയി. പിന്നീടു അന്വേഷിച്ചപ്പോള്‍ ബിയാട്രിസ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് മനസ്സിലായി. കുട്ടികളെ അമ്മമാരുടെ മാത്രം ഉത്തരവാദിത്തമാക്കി ഒഴിഞ്ഞു പോവുക എന്നത് ഒരു ചടങ്ങ് പോലെയാണ് ഇവിടെ. എയിഡ്സ് എന്ന മാറാ രോഗത്തിന്റെ ഉറവിടവും ഈ കുടുംബ ശൈഥില്യം തന്നെ. ലോകത്തില്‍ എയിഡ്സ് സാന്ദ്രത ഏറ്റവും കൂടിയ രാജ്യങ്ങളില്‍ ഒന്നാണ് സാംബിയ. കൌമാര പ്രായത്തില്‍ തന്നെ ശാരീരിക ബന്ധത്തില്‍ യാതൊരു ലൈംഗിക സുരക്ഷ മാര്‍ഗങ്ങളും ഇല്ലാതെ ഏര്‍പ്പെടുന്നതിനാല്‍ തന്നെ എയിഡ്സ് ഇത്ര വല്യ സാമൂഹിക പ്രശ്നമായിരിക്കുന്നത്. അവിവാഹിത പെണ്‍കുട്ടികള്‍ ചെറു പ്രായത്തില്‍ തന്നെ അമ്മമാരാവുന്നത്  അവരുടെ  ഭാവിയെ തന്നെ തകര്‍ത്തു കളയുന്നു. ഇതേ കാരണം കൊണ്ട് തന്നെ പ്രാഥമിക  വിദ്യാഭ്യാസം മുഴുമിപ്പിക്കാന്‍ ഇവര്‍ക്കാവുന്നില്ല. വളരെ തീക്ഷ്ണമായ ബോധവത്കരണ പരിപാടി ഇല്ലാതെ ഈ സാമൂഹികാവസ്ഥ പെട്ടെന്ന് മാറും എന്ന് തോന്നുന്നില്ല. 
ടൊയോട്ട കമ്പനിക്കു കാര്‍ വിപണിയില്‍ സാംബിയയില്‍ എത്ര മേധാവിത്തം ഉണ്ടോ അത് പോലെയാണ് ചൈനക്ക് ഇവിടെയുള്ള കോപ്പര്‍ ഖനികളില്‍ ഉള്ളത്. മുന്‍പ് യൂറോപ്യന്‍ കമ്പനികളുടെ സ്ഥാനത്താണ് ഇന്ന് ചൈന. ചെമ്പ് ഖനികളില്‍ നിന്നുള്ള വേസ്റ്റ് പോലും സാങ്കേതിക വിദ്യ കൊണ്ട് സംസ്കരിച്ചു വിപണിയില്‍ വന്‍ ലാഭം കൊയ്യുകയാണ് ചൈനീസ് കമ്പനികള്‍. സാംബിയയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ചെമ്പ് ഖനികള്‍ .കോപ്പറും കൊബാല്‍ട്ടും ശെരിക്കും സ്റ്റേറ്റ് തന്നെ സംസ്കരിച്ചു നന്നായി മാര്‍ക്കറ്റ്‌ ചെയ്‌താല്‍ സമ്പദ് വ്യവസ്ഥ തന്നെ രക്ഷപ്പെടും. പക്ഷെ പണ്ട് യൂറോപ്യന്മാരും ഇപ്പോള്‍ ചൈനക്കാരും ഇന്ത്യക്കാരും കൂടി ഈ മാര്‍ക്കറ്റ്‌ നന്നായി ചൂഷണം ചെയ്തു വരുന്നു. ചിമ്ഫുന്ഷി സന്ദര്‍ശിച്ചപ്പോള്‍ ഒരു കോപ്പര്‍ ഖനി കാണാന്‍ ശ്രമം നടത്തിയെങ്ങിലും അകത്തേക്ക് കേറാന്‍ മുന്‍‌കൂര്‍ അനുവാദം കിട്ടാത്തത് കൊണ്ട് ആ ആഗ്രഹം നടന്നില്ല. യാത്ര മദ്ധ്യേ കിട്ടിയ കുറച്ചു ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കരി പോലെ കാണുന്ന ഈ വല്യ കൂന കോപ്പര്‍ സംസ്കരിച്ചപ്പോള്‍ കിട്ടുന്ന വേസ്റ്റ് ആണ്. 



ഇതോടെ എന്റെ സാംബിയന്‍ യാത്ര വിവരണം നിര്‍ത്തുന്നു. ജോലി സംബന്ധമായി പോയത് കൊണ്ടും, സമയം അധികം ഇല്ലാത്തതു കൊണ്ടും, വിക്ടോറിയ വെള്ളച്ചാട്ടം, സാംബെസി നദി ഇതൊന്നും കാണാന്‍ പറ്റിയില്ല. വളരെ നല്ല സ്വീകരണം നിങ്ങള്ക്ക് സാംബിയന്‍ ജനതയില്‍ നിന്ന് ലഭിക്കും. കയ്യില്‍ നല്ല കാശ് ഉണ്ടെങ്കില്‍ നല്ലൊരു ടൂറിസ്റ്റ് സ്പോട്ട് ആണ് സാംബിയ. 

Sunday, January 29, 2012

യുവജനോത്സവത്തില്‍ എന്തിനു ലീഗ് ?

സംസ്ഥാന യുവജനോത്സവം കഴിഞ്ഞു. കോഴിക്കോട് കിരീടവും ചൂടി. അതിനെക്കുറിച്ചല്ല ഇവിടെ എഴുതാന്‍ ഉദേശിക്കുന്നത്. അതിനു മുന്നേ കാസര്‍ഗോഡ്‌ ജില്ല യുവജനോത്സവം ജനുവരി 6-9 വരെ ചെ൪ക്കളയില്‍ വെച്ച് നടന്നു. നടന്ന കലോത്സവം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. നടത്തിപ്പിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കലോത്സവം കാണാന്‍ ചെന്ന  എന്നെ  വരവേറ്റത് യൂത്ത് ലീഗിന്റെ ബാനര്‍ ആണ്. അതും മെയിന്‍ എന്ട്രന്സില്‍.; ഭരണം ലീഗിന്റെ കൈകളിലോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കൈകളിലോ കോണ്‍ഗ്രസിന്റെ കൈകളിലോ ആവട്ടെ, അവര്‍ക്കനുസരിച്ച്‌ അവരുടെ സ്വാധീനമുള്ള സ്ഥലത്ത് കലോത്സവം നടക്കുകയും ആവട്ടെ, പക്ഷെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലിന്റെ ആവശ്യകത എന്തിനാണ് ഒരു കലോത്സവ നഗരിയില്‍.;  ചുവടെയുള്ള ചിത്രങ്ങള്‍ നോക്കൂ. ഇതിനെക്കാളും രാഷ്ട്രീയ മൈലേജ് കൂട്ടാന്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്, അത് ഇവിടെ പോസ്റ്റ്‌ ചെയുന്നില്ല. 


പച്ച അടിച്ച കലോത്സവം എന്ന് എന്റെ നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞപ്പോള്‍ അതിന്റെ തീവ്രത ഇത്രത്തോളം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല. ഇതിന്റെ നടത്തിപ്പ് ലീഗ് ആയതില്‍ യാതൊരു പ്രശ്നവും ആര്‍ക്കും കാണില്ല. പക്ഷെ നടത്തിച്ചു കലോത്സവ വേദി തങ്ങളുടെ ശക്തി പ്രകടനമാക്കേണ്ട ആവശ്യകത എന്തിനാണ്. അതിപ്പോള്‍ ഇങ്ങിനെയൊരു നടപടി ഇതൊരു രാഷ്ട്രീയ പാര്‍ടി സ്വീകരിച്ചാലും നിന്ദിക്കപ്പെടേണ്ടതാണ്.
ഇങ്ങിനെയൊരു രാഷ്ട്രീയ അതിപ്രസരം കലോത്സവ നഗരിയില്‍ ഉള്ളത് കൊണ്ട് തന്നെ ഈ കലോത്സവം വന്‍ പരാജയമായി മാറുകയായിരുന്നു. ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യം, മിമിക്രി തുടങ്ങിയ ഇനങ്ങളില്‍ പ്രധാന വേദിയില്‍ പോലും മുക്കാല്‍ ശതമാനം സീറ്റുകളും ഒഴിഞ്ഞിരിക്കുകയായിരുന്നു. രക്തസാക്ഷികളെ വെച്ച് പാര്‍ട്ടിക്ക് അംഗങ്ങളെ കണ്ടെത്തുക എന്ന വളരെ 'dangerous' ആയ രീതി ഇത് വരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കുത്തക ആയിരുന്നെങ്കില്‍, ഇത്തവണത്തെ കലോത്സവ വേദി കണ്ടവര്‍ക്ക് അറിയാന്‍ പറ്റും ലീഗ്  അതേ വഴിക്കാണ് പോകുന്നത് എന്ന്. 'പച്ച കോട്ടയിലേക്ക് സ്വാഗതം' എന്നൊക്കെ വളരെ നിരുത്തരവാധപരമായി എഴുതി വെച്ചിരിക്കുന്നതും കാണാന്‍ ഇട വന്നു.
ഇതിന്റെ ചുവപ്പ് വെര്‍ഷന്‍..

യഥാര്‍ത്ഥത്തില്‍ ലീഗ് ചെയ്യേണ്ടിയിരുന്നത് ഇപ്പോഴത്തെ ഭരണം വെച്ച് അതിന്റെ സ്വാധീനം ഉപയോഗിച്ച് കലോത്സവം മറ്റുള്ള വര്‍ഷങ്ങളില്‍ സങ്കടിപ്പിച്ചതില്‍ നിന്നും ഒന്ന് കൂടി മെച്ചപെട്ട രീതിയില്‍ സങ്കടിപ്പിക്കുകയായിരുന്നു. അത് വിട്ടു തങ്ങളുടെ രാഷ്ട്രീയ മൈലേജ് വര്‍ധിപ്പിക്കാന്‍ വേണ്ടി കലോത്സവ നഗരി ഉപയോഗ പെടുത്തിയത് രാഷ്ട്രീയ പാപ്പരത്തമാണ്. രാഷ്ട്രീയ വര്‍ഘീയ മൈലേജ് കൂട്ടാന്‍ ഉള്ള വേദി അല്ല കലോത്സവം. ഈ കേരളത്തില്‍ കലയെ എങ്കിലും അതിന്റെ വഴിക്ക് വിട്ടു കൂടെ എന്ന് ലീഗിനോട് മാത്രമല്ല, എല്ലാ രാഷ്ട്രീയ പാ൪ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. 

ചിംഫു൯ഷി

ജോലിയില്‍ മാത്രം മുഴുകി 20 ദിനങ്ങള്‍........; അത് കഴിഞ്ഞു കുറച്ചു സാമ്പിയന്‍ കാഴ്ചകള്‍ കാണാന്‍ ഒത്തു. ക്രിസ്ത്മസ് ദിനത്തില്‍.. ക്രിസ്ത്യന്‍ ജനസംഖ്യ ഭൂരിപക്ഷമായുള്ള സാമ്പിയയില്‍ പക്ഷെ ക്രിസ്ത്മസ് വലിയ രീതിയില്‍ ആഘോഷിക്കപെടുന്നില്ല. സാമ്പത്തിക ഞെരുക്കം തന്നെ പ്രധാന കാരണം. ക്രിസ്ത്മസ് ദിനത്തില്‍ സുലു, മയ്ബിന്‍ എന്നിവരുടെ കൂടെ കാണാന്‍ പോയത് ചിമ്പാന്‍സീ സാന്ച്ചുറിയിലേക്കാണ്,ചിംഫു൯ഷി. കോങ്ഗോ, ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വേട്ടക്കാര്‍ പിടികൂടുന്ന മാതാ പിതാക്കള്‍ ഇല്ലാത്ത ചിമ്പാന്‍സികളുടെ ഒരു ആശ്രയ താവളമാണ് ഇവിടം. അത് കൊണ്ട് തന്നെ ചിമ്പാന്‍സീ ഓര്‍ഫനേജ്  എന്നാണ് ഇത് അറിയപ്പെടുന്നത്. 
വിദേശ രാജ്യങ്ങളില്‍ നല്ല ഡിമാണ്ട് ഉള്ള ചിമ്പ് കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയുള്ള വേട്ടയില്‍ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വല്യ ചിമ്പാസികള്‍ കൊല്ലപ്പെടുന്നു. പിടിയിലാകുന്ന കുഞ്ഞുങ്ങളെ രക്ഷ പ്രവര്‍ത്തനത്തില്‍ കൂടിയോ അതോ ഉടമസ്ഥര്‍ പരികേല്‍പ്പിച്ചോ ഇവിടെ ഏല്‍പ്പിക്കുന്നു. 1983 ഇല്‍ ആണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. ചിമ്പാന്‍സികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഇവിടെ അനുവദിക്കപ്പെടുന്നു. ഭക്ഷണം കൊടുക്കാന്‍ നേരം മാത്രം കൂടിലേക്ക് വരുന്ന ഇവര്‍ അത് കഴിഞ്ഞു കാടുകളിലേക്ക് ചേക്കേറുകയാണ് പതിവ്. ആക്രമകാരികളും, കുസൃതി കൂടുതലും ഉള്ള ചിമ്പാസികളെ മാത്രം കൂട്ടില്‍ അടക്കുന്നു, പക്ഷെ ഇത്തരത്തില്‍ ഉള്ളവയുടെ എണ്ണം വളരെ കുറവാണ്. 
50 ഇല്‍ കൂടുതല്‍ വയസുള്ള മുത്തശനും മുത്തശിയും മുതല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ വരെ ഈ ഓ൪ഫനേജില് ഉണ്ട്. മനുഷ്യരെ പോലെ തന്നെ പല കാര്യങ്ങളും ചെയുന്നു പല ചിമ്പാസികളും. ആദ്യം തന്നെ കണ്ടത് ക്രിയോ എന്ന ഒരു അമ്മ ചിമ്പാന്സിയെയും അതിന്റെ രണ്ടു കുഞ്ഞുങ്ങളെയും ആണ്. മനുഷ്യര്‍ക്ക്‌ നേരെ ഇവര്‍ കല്ലും കയ്യില്‍ കിട്ടുന്ന ഫലങ്ങളുടെ തോടുകളും ഒക്കെ എറിയുന്നത് കൊണ്ടും, ഇലക്ട്രിക്‌ വേലി ഷോര്‍ട്ട് ചെയ്തു പുറത്തു കടക്കുന്നത്‌ കൊണ്ടും ഇതിനെ വലിയൊരു കൂട്ടിലാണ് അടച്ചിരിക്കുന്നത്. ഒരു കുപ്പി വെള്ളം കൊടുത്തപ്പോള്‍ മനുഷ്യരെ പോലെ തന്നെ അടപ്പ് തുറന്നു വെള്ളം കുടിച്ചു കുപ്പി ദൂരേക്ക്‌ എറിഞ്ഞു ക്രിയോ. ക്രിയോയുടെ വെള്ളം കുടി ചുവടെ ഒരു വീഡിയോ ആയി ഇടുന്നു. 

കണ്ണ് ചൂഴ്ന്നെടുത്ത, ദേഹം പൊള്ളിച്ച, വികലാങ്കമാക്കിയ ചിമ്പാന്‍സികള്‍ മാത്രമല്ല, ഒരു ഹിപ്പോപോട്ടമസ് കൂടി (ബില്ലി)  ഇവിടെയുണ്ട്. 5 ദിവസം മാത്രം പ്രായം ഉള്ളപോള്‍ ഒര്ഫനെജില്‍ കിട്ടിയ ഇതിനു ഇപ്പോള്‍ പ്രായം 20 ആയി. രസകരമായ കാര്യം എന്താന്നു വെച്ചാല്‍ വീടിന്റെ അകത്തുള്ള സോഫയില്‍ ഉറങ്ങി കൊണ്ടിരുന്ന 'ബില്ലി' തന്റെ ഭാരം കാരണം സോഫ ഒടിഞ്ഞു വീണതിനു ശേഷം ആണ് വീടിനു പുറത്തു താമസമായത്.ക്യാമറയില്‍ ഫോട്ടോ എടുക്കാന്‍ അറിയുന്ന മുത്തശി ചിമ്പാന്‍സി മില - മനുഷ്യരെ പോലെ കിടക്കുകയും കൈകള്‍ കൊണ്ട് അടുത്ത് വരാന്‍  ആങ്ക്യം കാട്ടുകയും ചെയുന്നു. 
ഓ൪ഫനേജില് ഉള്ള എല്ലാ പക്ഷി മൃഗങ്ങളും പല സ്ഥലത്ത് നിന്നുമായി മോചിക്കപ്പെട്ടവയാണ്. ചില ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. 
ഓര്‍ഫനേജിലെ മയില്‍ 

ബില്ലി

ടാന്‍സാനിയന്‍ തത്ത.വില്പനയ്ക്കിടയില്‍ രക്ഷപ്പെടുത്തിയത് 

അമ്മ ചിമ്പാന്സിയും അതിന്റെ കുഞ്ഞും ഭക്ഷണം കൊടുക്കുന്ന സമയത്ത് 

മില - ചിമ്ഫുന്ഷിയിലെ ചിമ്പാന്‍സി മുത്തശി  -  കിടക്കുന്ന രീതി നോക്കൂ 

ഏറ്റവും കുസൃതി ആയ ക്രിയോ
ഓര്‍ഫനേജ് ലേക്ക് സഹായം ചെയ്യാന്‍ ആഗ്രഹം ഉള്ളവര്‍ ഇവിടെ സന്ദര്‍ശിക്കുക. 
കോപ്പര്‍ മൈനുകള്‍, കാറുകള്‍, എച് ഐ വി എന്നിവ അടുത്ത പോസ്റ്റില്‍.