Thursday, April 07, 2011

സ്വാതന്ത്ര്യം

സ്വാതന്ത്ര്യത്തിനു വേണ്ടി അലമുറി കൂട്ടിയ ഒരു ലിബിയയിലെ ഒരു വനിതയെ ആദ്യം റേപ് ചെയുകയും അത് പരാതിപെടാന്‍ പോയപ്പോള്‍ അവരുടെ നേര്‍ക്ക്‌ പോലീസ് തോക്ക് ചൂണ്ടുകയും ചെയ്തു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലാണ് സംഭവം നടന്നത്. സ്കൈ ന്യൂസ്‌ ആണ് സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

സംഭവം നടന്നത് - ലിബിയയിലെ ഗദ്ദാഫി ഭരണകൂടത്തിന്റെ നിരന്തരമായ സെ൯സറിങ്ങിനു വിധേയരാവുന്ന വിദേശ പത്ര പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടല്‍ലേക്ക് ഓടി കയറിയ സ്ത്രീ തനിക്കു ഗദ്ദാഫി ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള സര്‍ക്കാര്‍ ഒഫിഷ്യലുകളുടെ ഭാഗത്ത്‌ നിന്നും തനിക്കു  നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞു. വിമതരുടെ നിയന്ത്രണത്തില്‍ ഉള്ള ബെന്ഘാസി യില്‍ നിന്നും വന്ന തന്നെ രണ്ടു ദിവസം ബന്ധിയാക്കിയ ഇവര്‍, ക്രൂരമായി മ൪ദ്ധിച്ചതായും ബലാത്സംഗം ചെയ്തതായും ഈ സ്ത്രീ അലമുറയിട്ടു കൊണ്ട് പറഞ്ഞു.

ബഹളം കേട്ട് വന്ന ഗദ്ദാഫിയുടെ പോലീസ് ഇവരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയാണ് ഉണ്ടായത്.ഇത് ഷൂട്ട്‌ ചെയ്യാന്‍ ശ്രേമിച്ച സ്കൈ ന്യൂസ്‌ റിപ്പോര്‍ട്ടരുടെ ക്യാമറ തകര്‍ക്കുകയും സംഘത്തിനു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.സ്വേച്ചാധിപത്യ ഭരണകൂടങ്ങളില്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് അടിച്ചമര്‍ത്തല്‍. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ, ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതെ, യാത്ര സ്വാതന്ത്ര്യം ഇല്ലാതെ നരകിക്കേണ്ടി വരുന്ന മനുഷ്യര്‍ ആണ് ഈ ഭരണകൂടങ്ങളുടെ മുഖമുദ്ര. ശാക്തീകരിക്കപ്പെട്ട ജനങ്ങള്‍ ഉള്ള സമൂഹത്തിനു മാത്രമേ പുരോഗതി കൈ വരിക്കാന്‍ പറ്റൂ.. പ്രത്യേകിച്ചും ശാക്തീകരിക്കപെട്ട സ്ത്രീ സമൂഹം ...ലോകത്ത് നിലനില്‍ക്കുന്ന സ്വേച്ചാധിപത്യ ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീഴട്ടെ എന്ന് പ്രതീക്ഷിച്ചു കൊണ്ട്....