Friday, December 14, 2007

എന്റെ നാട്ടുകാര്‍....ഇന്ത്യയുടെ ..അല്ല.......ആരുടെയും അല്ല....

സീന്‍ 1:ജയ് പാക്കിസ്ഥാന്‍ , ജയ് പാക്കിസ്ഥാന്‍ ...ആര്‍പ്പു വിളികള്‍ നാനാ ഭാഗത്തും മുഴങ്ങി ..... അടിച്ച് പറതെടാ ആ നായിന്റെ മോന്‍ കാഫറിനെ.

സീന്‍ 2: ക്യോന്‍ ഈസ് സുവര്‍ കെ ബച്ച്ച്ചേ കോ ഹമാരെ ഹിന്ദുസ്ഥാന്‍ മേ ലെ രഹെ ഹൊ , സബ്കോ പാക്കിസ്ഥാന്‍ ധകെല്ന ചാഹിയെ, ഹറാമി സുവര്‍.....

ഈ രണ്ടു രംഗങ്ങളും നടക്കുന്നത് നമ്മുടെ ഭാരതത്തില്‍.....ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടയില്‍.....

ഇതു കാസര്‍കോട് , എന്റെ നാടു ..എന്റെ പ്രിയപ്പെട്ട നാടു....കൂട്ടുക്കാര്‍ കളിയാകുമ്പോഴും , സൌകര്യങ്ങള്‍ കുറഞ്ഞാലും ഞാന്‍ ഏറെ സ്നേഹിക്കുന്ന എന്റെ നാടു........ജല ചൂഷണതിലും മണല്‍ വാരല്‍ വാരലലിലും നല്ല പുരോഗതിയുള്ള എന്റെ നാടു....രാത്രിയായ്യാല്‍ സ്ത്രീകള്‍ക്ക് വഴിയില്‍ കൂടി നടക്കാന്‍ പറ്റാത്ത നാടു...പുഴകളുടെ നാടു ...ഹിന്ദു - മുസ്ലിം വികാരം മനസിലെറ്റി നടക്കുന്നവരുടെ നാടാണെംഗിലും ഞാന്‍ നെഞ്ചില്‍ സൂക്ഷിക്കുന്ന എന്റെ നാടു......എന്റെ കാസര്‍കോട്...ഇന്ത്യയുടെ ഒരു ഭാഗമാണ് ഞാന്‍ സ്നേഹിക്കുന്ന നാടു........ഇവിടെ ഒരു ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം നടന്നാല്‍ ചില ഭാഗങ്ങളില്‍ പാകിസ്ഥാന്റെ കോടി ഉയരും....ജയ് വിളികള്‍ മുഴങ്ങാന്‍ തുടങ്ങും......പാക്കിസ്ഥാന്‍ ജയിച്ചാല്‍ ആഘോഷിക്കാനായി പടക്കങ്ങള്‍ വാങ്ങി വെക്കും......ഇതാണ് എന്റെ നാടു.........

ഇതും ഇന്ത്യയുടെ ഭാഗം........ഇങ്ങിനെയുള്ളവരെ എന്താ ചെയ്ക ......

ഇനി രണ്ടാമത്തെ നാടു....നമ്മുടെ മോഡി എന്ന തേര്‍ഡ് റേറ്റ് ചെറ്റയുടെ നാടു.......മതത്തിന്റെ പേരില്‍ ഗര്‍ഭിണിയെ വയറു പിളര്‍ന്നു കൊല്ലുന്ന ഹൈന്ദവ ഫാസിസ്ടുകളുടെ ഗുജറാത്......ഇവിടെയും ഒരു സ്വര്‍ഗമുണ്ട്.......പക്ഷെ വിശ്വാസങ്ങളുടെ , അവിശ്വാസങ്ങളുടെ, ശാസ്ത്രങ്ങളുടെ .....സ്വന്തം ഇഷ്ടങ്ങളുടെ പേരില്‍ ആ സ്വര്‍ഗം എല്ലാവരും സ്വന്തമാക്കാന്‍ നോക്കുന്നു..........ഇവര്‍ പറയുന്നു, മുസ്ലിങ്ങള്‍ ഇന്ത്യക്കാരല്ലെന്നു..... ഇര്‍ഫാന്‍ പതാനെ ഇന്ത്യന്‍ ടീമിലെടുത്തത് അവര്‍ക്ക് തിരിച്ചടിയാണ്........കാരണം അവന്‍ മുസ്ലിമാണ്.......അബ്ദുള്‍ കലാം വെറും മണ്ടനാണ്........

ഇവര്‍ക്കൊക്കെ വലുത്.....സ്വന്തം അച്ചനും അമ്മയും രാജ്യവും ഒന്നും അല്ല........ഇവര്‍ തൊഗാടിയയുടെ, ബാഷയുടെ , വി എച്ച് പി യുടെ, ലഷ്കരിന്റെ പുത്രന്മാരാണ്.......ഇന്ത്യയില്‍ നിന്നു കൊണ്ടു നമ്മുടെ രാജ്യത്തെ നിഷ്കരുണം മാനഭംഗപ്പെടുത്തുന്നവരാണ്.... ക്രിമിനല്‍സ്......

"മതം എന്റെ അമ്മ.......
തൊഗാടിയ എന്റെ അച്ചന്...
ബാഷ എന്റെ അമ്മാവന്‍
വി എച്ച് പി എന്റെ തറവാട്...
ഹിസ്ബുല്‍ എന്റെ നാടു...
മാനഭംഗം എന്റെ ധര്‍മ്മം"

ഞാന്‍ തലകുനിച്ചു പോകുന്നു , ഇങ്ങിനെയുള്ളവര്‍ എന്റെ ഇന്ത്യയില്‍ ഉണ്ടല്ലോ എന്നോര്‍ത്തിട്ട്

Wednesday, December 05, 2007

ഓര്‍മ്മച്ചെപ്പ് - നൊസ്റ്റാള്‍ജിയ എന്ന ഭ്രാന്ത്

മനസ്സിനു കടിഞ്ഞാണിടാന്‍ പറ്റാത്ത ഒരു തരം ഭ്രാന്തമായ വികാരമാണ് അല്ലെങ്ങില്‍ ഒരു പ്രഹേളികയാണ് 'ഓര്‍മകള്‍' ..... അത് തന്നെയാണ് എന്നെ കൊണ്ടു ഇതെഴുതിപ്പിച്ചത് ...എന്റെ നഷ്ട സ്വപ്നങ്ങളും വസന്തവും

നിരാശ തിരമാലകളായി എന്‍
മനസ്സില്‍ തിരയടിക്കുന്നു
ഏകാന്ത യാമത്തില്‍ എന്‍ മനം
മൌനം പേറി നടക്കുന്നു
ഓര്‍മകള്‍ ഓരോന്നും
വര്‍ഷകാല നിളയെപ്പോലെ കവിഞ്ഞൊഴുകുന്നു
ഭൂത കാല സ്മൃതികളില്‍ ഞാന്‍ കണ്ട സ്വപ്നം
സ്നേഹിതാ!!എന്റെതല്ലതാകുന്നു

സാഗരസന്ധ്യയില്‍ വെറുതെയിരുന്ന എന്നെ
ഓളങ്ങള്‍ വന്നെന്തിനു തലോടി?
എന്റെ സ്മൃതികളെയെന്തിനുണര്‍ത്തി?
നിമിശാര്‍ദത്തില്‍ കാണാകയത്തിലേക്ക് മറയുകയാണെന്ന
നിന്റെ ദുഃഖം എന്നിലേക്ക്‌ പകരുകയാണോ ഓളമേ?


പ്രപഞ്ജ സ്നേഹമായ മാതൃവാത്സല്യം അലങ്ങരിച്ച കുട്ടികാലവും
നിഷ്കളങ്ങതയുടെ അലങ്ങാരം പേറി നടന്ന ബാല്യവും
പ്രേമമെന്ന പദമലങ്ങരിച്ച കൗമാരവും എല്ലാം...
പോയ കാല സ്മൃതികള്‍ മാത്രമോ ?ഓളങ്ങളെ പറയൂ....
നഷ്ടപ്പെട്ട ഓര്‍മകള്‍ മാത്രമോ?പറയൂ...
ഓളങ്ങളെ?...............സ്മൃതികളെ

Friday, November 16, 2007

ദ ചെന്നൈ ഡയറി - ഒരു നഗരത്തിന്റെ കഥ

കഴിഞ്ഞ വാരം ഞാന് ചെന്നൈയില് പോകാന് ഇടയായി. ആ പോക്കിലെ തിക്താനുഭവങ്ങലാണ് എന്നെ കൊണ്ടു ഈ മലയാളം ബ്ലോഗ് തുടങ്ങിപ്പിച്ചത്. എല്ലാവരും നഗരങ്ങളിലേക്ക് ഓടുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു...സ്വന്തം നാടും വീടും വിട്ടു, ഒരു വലിയ ജീവിതത്തെ സ്വപ്നം കണ്ടു കൊണ്ടു അവര്‍ നഗരങ്ങളില്‍ രാപാര്‍ക്കാന്‍ പോകുന്നു......റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയതും, ഓട്ടോക്കാരും കൂലികളും വന്നു വളയാന്‍ തുടങ്ങി. നമ്മുടെ നാട്ടിലാനെങ്ങില്‍ അവരെയൊക്കെ അങ്ങോട്ട് പൊയ കാണണം. ആ ബഹളം കഴിഞ്ഞു ഹോട്ടലില്‍ എത്തി കുറച്ചു സമയം വിശ്രമിച്ചു. താഴെ ഒരു ഭക്ഷനശാലയുണ്ടായിരുന്നു. അവിടെ നിന്നു ഒരു പ്ലെയിന്‍ ദോശ കഴിച്ചു. അതിന്റെ വില കേട്ടപ്പോള്‍ മാത്രം ഞെട്ടി പോയി....20 രൂപ ......നമ്മുടെ സാധാരണ പ്ലെയിന്‍ ദോശ തന്നെ പക്ഷെ തൊട്ടാല്‍ പൊള്ളുന്ന വില...... എന്ത് ചെയ്യാന്‍.........അതൊക്കെ കഴിഞ്ഞു സഹോദരിയുടെ കുട്ടികള്ക്ക് കളിപ്പാട്ടം വാങ്ങിച്ചു കൊടുക്കാന്‍ ഒരു വലിയ ഷോപ്പിങ്ങ് മാളില്‍ പോയി. ഇവിടെയാണ് ഏറ്റവും വലിയ ചൂഷണം നടക്കുനത്....കുട്ടികളുടെ ചെറിയ കളിപ്പാട്ടങ്ങള്‍ക്ക് പോലും തീ പിടിച്ച വിലയാണ് ഇവര്‍ എടുക്കുന്നത്.
ശനിയാഴ്ച ഇത്ര മാത്രമെ നടനുള്ളൂ.....ഞായറാഴ്ച രാവിലെ സഹോദരിയെ എയര്‍പോര്‍ട്ടില്‍ വിട്ട ശേഷം ഞാന്‍ നേരെ അതിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷനില്‍ പോയി. ചെന്നൈ നഗരത്തിന്റെ ഏറ്റവും വല്യ ഒരു ഗുണമായി എനിക്ക് തോനിയത് ഈ തീവണ്ടി സിസ്റ്റം ആണ്. നമ്മുടെ നാട്ടിലും ഈ വിധം തീവണ്ടി ഉണ്ടായിരുന്നെങ്ങില്‍ ഒരു പരിധി വരെ യാത്രാ പ്രശ്നം പരിഹരിക്കാമായിരുന്നു. 6.30 നു വണ്ടി കിട്ടി. 7 മണിക്ക് ഞാന്‍ തിരിച്ചു ഹോട്ടലില്‍ തിരിച്ചെത്തി. കുറച്ചു സമയം കിടന്നു ഞാന്‍ 10 മണിക്ക് റൂം ഒഴിഞ്ഞു. രാവിലത്തെ ഭക്ഷണം കഴിച്ചു. രാത്രി 8.15 നാണ് എനിക്ക് വണ്ടി. അത് കൊണ്ടു കുറെ സമയം ഉണ്ടായിരുന്നു. എന്ത് ചെയ്യണം എന്നരിയാത്തത് കൊണ്ടു ചെന്നൈയില്‍ ഉള്ള എന്റെ ഒരു കൂട്ടുകാരിയെ വിളിച്ചു. എന്റെ കൂടെ സ്കൂളിലും കോളേജിലും ഒക്കെയായി ഒരു 13 വര്‍ഷത്തെ പരിചയമുണ്ട് ആ കുട്ടിയുമായി. വിളിച്ചപ്പോള്‍ ഞാന്‍ ഉള്ള സ്ഥലത്തു നിന്നും കുറെ ദൂരെയാനെന്നു പറഞ്ഞു. നഗരത്തിന്റെ അടുത്ത പോരായ്മ!!!!!ചിലപ്പോള്‍ ഒരു 20 കിലോമീറ്റര്‍ കാണുമായിരിക്കും. പക്ഷെ ചെന്നൈ നഗരത്തില്‍ എന്നല്ല ഏത് മഹാ നഗരത്തില്‍ ചെന്നാലും ഈ ഒരു ദൂരം താണ്ടാന്‍ ഒരു ഒന്നര രണ്ടു മണികൂര്‍ വേണ്ടി വരും. അത് കൊണ്ടു കാല്‍ നടയായി ചെന്നൈ ജീവിതം കാണാം എന്ന് വിചാരിച്ചു ഞാന്‍.
കുറച്ചൊക്കെ കാണുകയും ചെയ്തു ഞാന്‍‍ ......കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ ഒരു ഭീകരമായ കാഴ്ച ഞാന്‍‍ കണ്ടു.........ഒരു വിജനമായ പറമ്ബായിരുന്നു അത്. മരങ്ങളോ ചെടികളോ ഒന്നും ഇല്ല. വെറും മണ്ണ്....അതും ഒരു തരം മാലിന്യങ്ങള്‍ നിറഞ്ഞു നിറം മാറിയ മണ്ണ്.......ഒരേക്കര്‍ വരും ഈ സ്ഥലം......അതിന്റെ നടുക്കിരുന്നു ഒരു വൃദ്ധ ചെറിയൊരു കമ്പ്‌ കൊണ്ടു മണ്ണിളക്കാന്‍ നോക്കുന്നു..അതും നട്ടുച്ചയ്ക്ക് ....ഞാന്‍‍ ഇതു പറയുമ്പോള്‍ ചിലപ്പോള്‍ ആര്‍കും ഒന്ന്നും തോനില്ല......പക്ഷെ കണ്ട എനിക്ക് മറക്കാന്‍ പറ്റില്ല...........ആ സ്ത്രീയുടെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്..........ചുടലപ്പരംബിലെ സ്ത്രീ എന്നാണ് ഞാന്‍‍ അവര്ക്കു പേരിട്ടിരിക്കുന്നത് . അവിടെ നിന്നും കുറച്ചു ദൂരം കൂടി നടന്നപ്പോള്‍ പ്രസിദ്ധമായ ചെന്നൈ പുഴ കണ്ടു.....ചെന്നൈ പുഴ എന്ന് പറഞ്ഞപ്പോള്‍ തന്നെ മനസിലായല്ലോ...........മാലിന്യം വഹിക്കുന്ന ഒരു ഓടയാനെന്നു.......നമ്മുടെ നാട്ടിലൊക്കെ വേനല്‍ കാലത്തുള്ള പുഴകളുടെ അത്രയും വരും ഈ ഓട. അത് കൊണ്ടു ഞാന്‍‍ ഇതിന് പേരിട്ടു ചെന്നൈ മാലിന്യ പുഴയെന്നു. .....ഈ ഓടയുടെ തീരത്ത് താമസിക്കുന്നവരുണ്ട് .....അവിട എന്ന്ന്നു വസ്ത്രം കഴുകുന്നവരും .....കുളിക്കുകയും ചെയ്യുന്നവരുണ്ട്.........നഗരത്തിലെ വിശാലമായ കുളി.!!!!!!! ഓടയുടെ തീരത്ത് വീടു വെച്ചു താമസിക്കുന്നവരുടെ ഒന്നു രണ്ടു ഫോട്ടോ ഞാന്‍‍ എടുത്തു. ഇതിന്റെ കൂടെ ഞാന്‍‍ അത് ഇടും. പക്ഷെ ഇപ്പോള്‍ അത് എന്റെ കമ്പ്യൂട്ടറില്‍ ഇല്ല......അതിനകം ഞാന്‍‍ വിയര്‍തോലിച്ച്ചിരുന്നു........പക്ഷെ എനിക്ക് അത് ഇഷ്ടപ്പെട്ടിരുന്നു...കാരണം മാസത്തില്‍ 20 ദിവസം ഏസിയുടെ വൃത്തികെട്ട തണുപ്പു കൊല്ലുന്നവന് സൂര്യന്റെ സ്നേഹം എട്ടുവാങ്ങാനുള്ള ഒരവസരമല്ലേ.......ഇതിനിടയില്‍ ഞാന്‍‍ ഒരു മനുഷ്യനെ കണ്ടു....എന്റെ നാടിലുള്ള കൂട്ടുകാരനായ ഉണ്ണിയെ പോലെയുള്ള ഒരു മനുഷ്യന്‍ .....അതെ മുടികള്‍..അതെ മുഖച്ച്ചായ......ഞാന്‍‍ ഉണ്ണി എന്ന് ഒരിക്കല്‍ വിളിച്ചു പോലും പോയി.
ചെന്നൈ നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, സാധാരണ കുട്ടിക്കാടുകളിലും റെയില്‍വേ പാളലങ്ങളിലുമൊക്കെ ആണ് മനുഷ്യ വിസര്‍ജ്യം കാണാന്‍ പറ്റുന്നത്......ഇവിടെ ഫുട്പാത്തില്‍ അങ്ങിങ്ങായി മനുഷ്യ വിസര്‍ജ്യം ഉണ്ടായിരുന്നു......അതും വളരെ നല്ല രീതിയില്‍ പണിത റോഡിന്റെ സൈഡില്‍. ഇങ്ങിനെയൊരു കാഴ്ച എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. അവിടെ നിന്നും കുറച്ച് ദൂരം കൂടി നടക്കുമ്പോള്‍ ഒരു പോലീസുകാരന്‍ വഴിയില്‍ മൂത്രമോഴിക്കുന്നു..........നിയമത്തിനു മുന്‍പില്‍ എല്ലാവരും ഒരു പോലെ!!!! പോലീസിനെ ചോദ്യം ചെയ്യരുത്!!!.....ആ കാഴ്ചയും കണ്ടു നടക്കുമ്പോള്‍ വായ മൊത്തം വ്രണം വന്ന ഒരു സ്ത്രീയെയും അവരുടെ കൂടെ ഒരു കുഞ്ഞിനേയും ഭിക്ഷ ഇരക്കുന്നത് കണ്ടു. അവര്ക്കു നേരെ 2 രൂപ ഞാന്‍ നീട്ടി......കുഞ്ഞിന്റെ മുഖം വിടര്‍ന്നു....കുഞ്ഞിനും കൊടുത്തു ഞാന്‍ 2 രൂപ......പൈസ കൊടുത്തപ്പോള്‍ ആ കുട്ടി കൈ കൊണ്ടു തൊഴുതു........ആ ഒരു രംഗം ഇപ്പോഴും എന്റെ മനസില്‍ ഒരു തീക്കനലായി ഉരുകികൊണ്ടിരിക്കുന്നു........തീവണ്ടിയില്‍ കിടക്കുമ്പോള്‍ ആ കുട്ടിയുടെ വദനമായിരുന്നു എന്റെ മനസ്സില്‍ മൊത്തം.... .ഇതൊക്കെ കണ്ടു മടുത്തു ഞാന്‍‍ ട്രെയിന്‍ ടു പാക്കിസ്ഥാന്‍ എന്ന പുസ്തകം വാങ്ങിച്ച്, താമസിച്ച ഹോട്ടലിലെ സെട്ടിയില്‍ പോയി ഇരുന്നു അത് വായിക്കാന്‍ തുടങ്ങി........രാത്രി 7 മണി വരെ വായിച്ച്, ഭക്ഷണം കഴിച്ച്, എന്റെ വണ്ടിയില്‍ പോയി ഇരുന്നു.........എന്റെ കൂടെ എന്റെ ചെന്നൈ ഓര്‍മകള്‍ എന്റെ കൂടെ വരട്ടെ എന്ന് ചോദിച്ചു.....ഞാന്‍‍ ചിരിച്ചു കൊണ്ടു frontline മാസികയുടെ ഇതളുകള്‍ ഓരോന്നായി മറിച്ചു.....

" നഗര വാതിലില്‍ കാത്തിരുന്ന കാരുണ്യം
ഓടകളിലെ മാലിന്യമോ..... അതോ......
പട്ടിണിയോ.......അതോ മരണമോ........"