Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Sunday, June 16, 2013

കറുത്ത യോനിയെ ആർക്കാണ് പേടി

യുറോപ്പിലെ ഡാർക്ക്‌ ഏജ് കഴിഞ്ഞതിനു ശേഷം, വെള്ളക്കാരാണ് കഴിഞ്ഞ 500 വർഷങ്ങളായി ലോകത്തിന്റെ തമ്പുരാക്കന്മാർ. വെള്ളക്കാർ എന്ന് ഉദ്ദേശിച്ചത് ആദ്യം യുറോപ്യൻ ആധിപത്യവും പിന്നെ അമേരിക്കൻ ആധിപത്യവും മൊത്തത്തിലാണ്. ലോകത്തെ ഭരിക്കുന്നവരുടെ സംസ്കാരമാണ് ലോകം പിന്തുടരാൻ നോക്കുന്നത്, അല്ലെങ്കിൽ വിപണിയുടെ കൈവശാവകാശം കിട്ടാൻ വേണ്ടി അങ്ങിനെ സംഭവിപ്പിക്കുന്നതു.

ഈ 500 വര്ഷങ്ങളുടെ ആകെ തുകയാണ് കറുപ്പിനോടുള്ള പൊതുവേയുള്ള പുച്ഛം. ഇതിനു രാഷ്ട്രീയ മാനങ്ങളും ഉണ്ട്. വെളുപ്പാണ്‌ സൌന്ദര്യത്തിന്റെ അളവുകോൽ എന്ന് എങ്ങിനെയും സ്ഥാപിച്ചെടുക്കുക, വിപണിയിൽ കൊസ്മെടിക്സ് കമ്പനികളുടെ ലാഭവിഹിതം ഉയര്ത്താൻ ഇത് കൂടിയേ തീരൂ. അത് സാമ്പത്തിക വശം, ഇതിന്റെ രാഷ്ട്രീയ മാനമാണ് കീഴാളനോടുള്ള പുച്ഛം.

അടുത്ത കാലത്ത് വന്ന പരസ്യമാണ്, പക്കാ കളറിസം പിന്നെ അത്ര തന്നെ സ്ത്രീ വിരുദ്ധവും


യുണിലിവറും ഇമാമിയും ഇന്ത്യൻ മാർകെറ്റ് ഭരിക്കുകയാണ് കറുപ്പിനോടുള്ള ഈ അവജ്ഞ മുതലെടുത്ത്‌. ഈ പരസ്യങ്ങളിൽ കാണിക്കുന്നതോ, കറുപ് നിറം ഉള്ളത് കൊണ്ട് സമൂഹത്തെ നേരിടാൻ പറ്റാത്ത ആത്മ വിശ്വാസം തകർന്ന സ്ത്രീയും പുരുഷനും. കറുത്ത ചർമം കാരണം ജോലി കിട്ടാത്തവർ, കല്യാണം മുടങ്ങി പോയവർ (അടുത്ത കാലത്ത് വന്ന ഒരു പരസ്യം ഓർമ കാണും, മമ്മുട്ടിയും സ്വാതിയും ഉള്ളത്,വെളുത്തതിനു ശേഷം ആത്മവിശ്വാസം കിട്ടിയ സ്വാതി )

ആഫ്രിക്കയിൽ പോയാൽ അവർക്ക്  നമ്മളോടൊക്കെ (ചൈന, ഇന്ത്യ പ്രത്യേകിച്ച്) വല്യ ബഹുമാനമാണ്. തൊലിയുടെ വെളുപ്പിനോടുള്ള ഈ സ്നേഹം വെറുതെ ഉണ്ടായതല്ല, വെളുപ്പ്‌ ഒരു സുപീരിയർ കളർ  ആയിട്ടാണ് അവർ കാണുന്നത്. നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിന്റെ ആകെത്തുക. എഷ്യൻസിനെക്കാൾ ബഹുമാനമാണ് യുറോപ്, അമേരിക്ക തുടങ്ങിയവരോട്. നേരെ മറിച്ചു നമ്മൾ യുറോപിലോ അമേരിക്കയിലോ ഓസ്ട്രേലിയയിലോ പോയാലോ? അവജ്നയോടല്ലേ അവർ കാണുന്നത് (കേട്ടറിവ്).

ചർമം വെളുപ്പിക്കാൻ കൊസ്മെടിക്സ് ഉണ്ടാക്കുന്നത് കമ്പനിയുടെ ഇഷ്ടം (ആരോഗ്യത്തിനു ഹാനികരമല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്). പക്ഷെ അത് വിപണനം ചെയ്യാൻ വേണ്ടി കറുപ്പിനെ അവജ്ഞയോടും വെറുപ്പോടും കാണാൻ പ്രേരിപ്പിക്കുന്ന നീക്കങ്ങൾ തീർച്ചയായും എതിർക്കപ്പെടെണ്ടതുണ്ട്. അല്ലെങ്കിൽ ചരിത്രപരമായ വഞ്ചനയാണ് നമ്മൾ സമൂഹത്തോട് ചെയുന്നത്.;



Sunday, November 18, 2012

സാഖിര്‍ നായിക്കിന്റെ കണക്കുകള്‍

ഗോപാലകൃഷ്ണനെയും ബാട്ളിവാലയെയും സാഖിറിനെയും തേച്ചു ഒട്ടിച്ചു കൊടുക്കുകയാണ് ഓണ്‍ലൈന്‍ സമൂഹം ഇപ്പോള്‍..; സാഖിര്‍ നായിക്കിന്റെ ഒരു വീഡിയോ ഇവിടെ കാണുക. പോളിഗാമി എന്ത് കൊണ്ട് ഇസ്ലാം ഇപ്പോഴും അനുവദിക്കുന്നു എന്ന ചോദ്യത്തിന് ഉദാഹരണങ്ങള്‍ നിരത്തി, കണക്കുകള്‍ നിരത്തി ഇദ്ദേഹം ഇവിടെ വാദിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ മുന്നില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും, അല്ലെങ്കില്‍ വീഡിയോ കാണുന്ന എല്ലാവര്‍ക്കും നസിലാവണം എന്നില്ല, കാരണം  ഇത്തരം കണക്കുകള്‍ ഓര്‍ത്തു വെക്കേണ്ട കാര്യം ഇല്ലലോ. 


ഇനി കണക്കുകളിലേക്ക് കടക്കാം. ഖുറാനില്‍പറഞ്ഞ എല്ലാ കാര്യവും ഈ കാലഘട്ടത്തിലും അപ്പ്ളിക്കബള്‍ ആണെന്ന് സ്ഥാപിക്കാന്‍ നിരത്തുന്ന കണക്കുകള്‍ പരിശോധിക്കാം. 

ഇവിടെ 3.30 മുതല്‍ ശ്രദ്ധിക്കുക - World female population is more than male population (തെറ്റാണ്, സ്ലൈട്ലി ആണുങ്ങള്‍ ആണ് കൂടുതല്‍ )- മൂന്നാം ലോക രാജ്യങ്ങള്‍ ഒഴികെ എന്ന് പറയുന്നു. ഇന്ത്യയും ചൈനയും ഒക്കെ ഉദാഹരണവും പറയുന്നുണ്ട്. ശരി സമ്മതിച്ചു, ഇവിടെ പെണ്‍ ബ്രൂണ ഹത്യ കൊണ്ട് കൂടുതലും ആണുങ്ങള്‍ ആണ്. 

ഇനി ദാ  ഈ മാപ് ഒന്ന് നോക്കൂ. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ആരാണ് കൂടുതല്‍.., ഇതും പെണ്‍ ബ്രൂണ ഹത്യ കൊണ്ട്എന്നാണോ. ഇവിടെ കൊടുത്തിരിക്കുന്ന ലിസ്റ്റ് ഒന്ന് നോക്ക്.

15-64 കാറ്റഗറിയില്‍ സാഖിര്‍ നായിക് പറഞ്ഞ ഈ രാജ്യങ്ങളില്‍, റഷ്യ ഒഴികെ ബാക്കി രാജ്യങ്ങളില്‍ പുരുഷന്മാര്‍ കൂടുതലാണ് അല്ലെങ്കില്‍ സ്ത്രീ പുരുഷ അനുപാതം തുല്യമാണ്. ഇവിടെ ഒക്കെ സ്ത്രീകള്‍ അധികമാവുന്നത് 64 വയസ്സിനു മുകളില്‍ ഉള്ള കാറ്റഗറിയില്‍ ആണ്. അതിനു കാരണം സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉള്ള ലൈഫ് എക്സ്പക്ടന്സി ആണ് (സാഖിര്‍ നായിക് ആദ്യം പറഞ്ഞ പൊയന്റ്സ് വാലിഡ്‌ ആവുന്നത് ഈ കാറ്റഗറിയില്‍ ആണ്).



മോണോഗാമി ആണോ പോളിഗാമി ആണോ നര വംശത്തിന്റെ നിലനില്‍പ്പിനു ആവശ്യം എന്നത് ഈ ലേഖനത്തിന്റെ  ഉദ്ധേശമല്ല. സോഷ്യോബയോളജി അല്ലല്ലോ ഇവിടെ സാഖിര്‍ നായിക് പറയുന്നത്. ക്രിസ്ത്യാനികള്‍ മിനുട്ടില്‍ 29000 ഹിന്ദുക്കളെ  മതം മാറ്റുന്നു ന്ന് ഗോപാലകൃഷ്ണന്‍ പറയുന്ന പോലെയുള്ള കണക്കല്ലേ ഇദ്ദേഹം പറയുന്നത്.   അങ്ങിനെ വരുമ്പോള്‍ ഈ കണക്കുകള്‍ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും.  തിരിച്ചും സംഭവിച്ചൂടെ.  ഒരു സ്ത്രീക്ക് പല പുരുഷന്മാരുമായും ബന്ധപ്പെടാലോ. അങ്ങിനെ വരുമ്പോള്‍ അത് വേശ്യാവൃത്തി ആവുകയും തിരിച്ചാവുമ്പോള്‍ ഇസ്ലാമിക നിയമം ആവുകയും ചെയുന്നു. മുകളില്‍ കാണുന്ന ലിസ്റ്റ് പ്രകാരം 15-64 വയസ്സ് വരെ ഉള്ളവരില്‍ പുരുഷ സാന്ദ്രത ഏറ്റവും കൂടുതല്‍ ഉള്ളത്  ഇസ്ലാമിക രാജ്യങ്ങളില്‍ ആണ് എന്ന് കാണാം.    

സാഖിര്‍ നായിക്കിന്റെ ലോജിക് പ്രകാരം ഇസ്ലാമിക രാജ്യങ്ങളില്‍  ഓരോ പുരുഷനും ഓരോ സ്ത്രീയെ കല്യാണം കഴിച്ചാല്‍, ബാക്കി വരുന്ന പുരുഷന്മാര്‍ പബ്ലിക് പ്രോപെര്‍ട്ടി ആവില്ലേ. അപ്പൊ അങ്ങിനെ ആവാണ്ടിരിക്കാന്‍ അവിടെ പോളിആണ്ട്രി അനുവദിക്കേണ്ടതല്ലേ. അതോ സ്ത്രീകള്‍ മാത്രമേ പബ്ലിക് പ്രോപെര്‍ട്ടി ആവൂ എന്നാണോ സാഖിര്‍ നായിക് പറയുന്നത്?

മറ്റു മതങ്ങള്‍ തെറ്റാണു എന്ന് പറയുന്നതിനെയല്ല ഞാന്‍ ചോദ്യം ചെയുന്നത്. സ്വന്തം വേദ പുസ്തകത്തില്‍ അന്യായം (പാര്‍ഷിയാലിട്ടി) പറയുമ്പോള്‍, അത്ശരിയാണ് എന്ന് സ്ഥാപ്പിക്കാന്‍ ഒരു ലോജിക് പറയുമ്പോള്‍, അതെ ലോജിക് വെച്ച് അത് തെറ്റും ആവാം എന്ന് സാഖിര്‍ നായിക് ചിന്ദിക്കണം.  

Sunday, January 29, 2012

യുവജനോത്സവത്തില്‍ എന്തിനു ലീഗ് ?

സംസ്ഥാന യുവജനോത്സവം കഴിഞ്ഞു. കോഴിക്കോട് കിരീടവും ചൂടി. അതിനെക്കുറിച്ചല്ല ഇവിടെ എഴുതാന്‍ ഉദേശിക്കുന്നത്. അതിനു മുന്നേ കാസര്‍ഗോഡ്‌ ജില്ല യുവജനോത്സവം ജനുവരി 6-9 വരെ ചെ൪ക്കളയില്‍ വെച്ച് നടന്നു. നടന്ന കലോത്സവം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. നടത്തിപ്പിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കലോത്സവം കാണാന്‍ ചെന്ന  എന്നെ  വരവേറ്റത് യൂത്ത് ലീഗിന്റെ ബാനര്‍ ആണ്. അതും മെയിന്‍ എന്ട്രന്സില്‍.; ഭരണം ലീഗിന്റെ കൈകളിലോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കൈകളിലോ കോണ്‍ഗ്രസിന്റെ കൈകളിലോ ആവട്ടെ, അവര്‍ക്കനുസരിച്ച്‌ അവരുടെ സ്വാധീനമുള്ള സ്ഥലത്ത് കലോത്സവം നടക്കുകയും ആവട്ടെ, പക്ഷെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലിന്റെ ആവശ്യകത എന്തിനാണ് ഒരു കലോത്സവ നഗരിയില്‍.;  ചുവടെയുള്ള ചിത്രങ്ങള്‍ നോക്കൂ. ഇതിനെക്കാളും രാഷ്ട്രീയ മൈലേജ് കൂട്ടാന്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്, അത് ഇവിടെ പോസ്റ്റ്‌ ചെയുന്നില്ല. 


പച്ച അടിച്ച കലോത്സവം എന്ന് എന്റെ നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞപ്പോള്‍ അതിന്റെ തീവ്രത ഇത്രത്തോളം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല. ഇതിന്റെ നടത്തിപ്പ് ലീഗ് ആയതില്‍ യാതൊരു പ്രശ്നവും ആര്‍ക്കും കാണില്ല. പക്ഷെ നടത്തിച്ചു കലോത്സവ വേദി തങ്ങളുടെ ശക്തി പ്രകടനമാക്കേണ്ട ആവശ്യകത എന്തിനാണ്. അതിപ്പോള്‍ ഇങ്ങിനെയൊരു നടപടി ഇതൊരു രാഷ്ട്രീയ പാര്‍ടി സ്വീകരിച്ചാലും നിന്ദിക്കപ്പെടേണ്ടതാണ്.
ഇങ്ങിനെയൊരു രാഷ്ട്രീയ അതിപ്രസരം കലോത്സവ നഗരിയില്‍ ഉള്ളത് കൊണ്ട് തന്നെ ഈ കലോത്സവം വന്‍ പരാജയമായി മാറുകയായിരുന്നു. ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യം, മിമിക്രി തുടങ്ങിയ ഇനങ്ങളില്‍ പ്രധാന വേദിയില്‍ പോലും മുക്കാല്‍ ശതമാനം സീറ്റുകളും ഒഴിഞ്ഞിരിക്കുകയായിരുന്നു. രക്തസാക്ഷികളെ വെച്ച് പാര്‍ട്ടിക്ക് അംഗങ്ങളെ കണ്ടെത്തുക എന്ന വളരെ 'dangerous' ആയ രീതി ഇത് വരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കുത്തക ആയിരുന്നെങ്കില്‍, ഇത്തവണത്തെ കലോത്സവ വേദി കണ്ടവര്‍ക്ക് അറിയാന്‍ പറ്റും ലീഗ്  അതേ വഴിക്കാണ് പോകുന്നത് എന്ന്. 'പച്ച കോട്ടയിലേക്ക് സ്വാഗതം' എന്നൊക്കെ വളരെ നിരുത്തരവാധപരമായി എഴുതി വെച്ചിരിക്കുന്നതും കാണാന്‍ ഇട വന്നു.
ഇതിന്റെ ചുവപ്പ് വെര്‍ഷന്‍..

യഥാര്‍ത്ഥത്തില്‍ ലീഗ് ചെയ്യേണ്ടിയിരുന്നത് ഇപ്പോഴത്തെ ഭരണം വെച്ച് അതിന്റെ സ്വാധീനം ഉപയോഗിച്ച് കലോത്സവം മറ്റുള്ള വര്‍ഷങ്ങളില്‍ സങ്കടിപ്പിച്ചതില്‍ നിന്നും ഒന്ന് കൂടി മെച്ചപെട്ട രീതിയില്‍ സങ്കടിപ്പിക്കുകയായിരുന്നു. അത് വിട്ടു തങ്ങളുടെ രാഷ്ട്രീയ മൈലേജ് വര്‍ധിപ്പിക്കാന്‍ വേണ്ടി കലോത്സവ നഗരി ഉപയോഗ പെടുത്തിയത് രാഷ്ട്രീയ പാപ്പരത്തമാണ്. രാഷ്ട്രീയ വര്‍ഘീയ മൈലേജ് കൂട്ടാന്‍ ഉള്ള വേദി അല്ല കലോത്സവം. ഈ കേരളത്തില്‍ കലയെ എങ്കിലും അതിന്റെ വഴിക്ക് വിട്ടു കൂടെ എന്ന് ലീഗിനോട് മാത്രമല്ല, എല്ലാ രാഷ്ട്രീയ പാ൪ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. 

Sunday, August 14, 2011

വിവേകവും ഗര്‍ഭിണിയും II

ഇതിന്റെ ആദ്യത്തെ ഭാഗം ദാ ഇവിടെവായിക്കാം.
തോടുകളില്‍ കൂടി സാധാരണ ഓടിക്കേണ്ടത് കടലാസ് തോണികളാണ് അല്ലാതെ ഇരു ചക്ര വാഹനങ്ങളും, കാറുകളും ബസ്സുകളും അല്ല.
ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സിമ്പല്‍ ആണ് അവിടുത്തെ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് സംവിധാനവും, ഗതാഗത യോഗ്യമായ റോഡുകളും. കഴിഞ്ഞ നവംബര്‍ മാസത്തില്‍ സംഭവിച്ച ആ ദുരന്തം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. കണ്ണൂരിലെ പിലാത്തറ സ്വദേശിനിക്കാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. മാതൃഭുമിയില്‍ വന്ന വാര്‍ത്ത‍ ഇവിടെ.
കേരളത്തിന്റെ ഒരു ഭാഗമാണ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. ഇത് കോണ്ട്രാക്ടര്‍, എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊന്നും അറിയാത്ത കാര്യമല്ല. അവരൊക്കെ മിനിമം എസ് എസ് എല്‍ സി വരെ പഠിച്ചു കാണും എന്നാണ് എന്റെ വിശ്വാസം. ഇവിടെ 50 ടണ്‍ വരെ ഭാരമുള്ള ചരക്കു വണ്ടികള്‍ ഓടുന്നുണ്ട് എന്നും അറിയാത്തവര്‍ ഇല്ലായിരിക്കും. പിന്നെയും എങ്ങിനെയാണ് ഇവര്‍ കാലവര്‍ഷത്തിനെയും ഭാരമുള്ള വണ്ടികളെയും ദൂഷ്യം പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നത്.
കാസര്‍ഗോഡ്‌ ജില്ലയിലെ ചട്ടഞ്ചാല്‍ - ചെര്‍ക്കള റൂട്ടും, കാസര്‍ഗോഡ്‌ - തലപ്പാടി റൂട്ടും തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. ചട്ടഞ്ചാല്‍ - ചെര്‍ക്കള റൂട്ടില്‍ കുറച്ചു ദിവസം മുന്നേയാണ്‌ കുന്നിടിഞ്ഞു ഗതാഗതം തടസപ്പെട്ടത്, മണ്ണ് നീക്കിയതിന് ശേഷം ഇതില്‍ കൂടി ബസ്സുകള്‍ക്ക് പോലും യാത്ര ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ആയിരിക്കുകയാണ്. കാസര്‍ഗോഡ്‌ - തലപ്പാടി റൂട്ടിന്റെ കാര്യം ഇതിലും ദയനീയമാണ്. കുറച്ചു ദിവസം മുന്നേയാണ്‌ ഒരു സ്ത്രീ ബൈക്കില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീണു മരിച്ചത്.
ഇവിടെ മഴ വരും എന്ന് അറിയാതെയാണോ ഇവര്‍ റോഡ്‌ നിര്‍മിക്കുന്നത്. കോണ്ട്രാക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയവരുടെ കൊട്ടാര സദൃശമായ സൌധങ്ങള്‍ ഉയര്‍ന്നു വരുന്നത് അന്വേഷണ വിധേയമാവാത്തത് എന്തെ? റോഡ്‌ നിര്‍മിക്കേണ്ട ഫണ്ടില്‍ നിന്ന് വക തിരിച്ചു ഉണ്ടാക്കുന്ന കള്ള പണമാണ് ഇതൊക്കെ എന്ന് അറിയാന്‍ സി ബി ഐ അന്വേഷണം ഒന്നും വേണ്ട. കുറച്ചു പേര്‍ക്ക് മാത്രം ഉണ്ടാവുന്ന സൌഭാഗ്യതിനു വില കൊടുക്കേണ്ടി വരുന്നത് ആരൊക്കെയാണ് എന്തൊക്കെയാണ്. ഒന്നാലോചിച്ചിട്ടുണ്ടോ ഈ സോഷ്യല്‍ സെര്‍വന്റ്സ്.

  1. വര്‍ഷം തോറും റോഡുകള്‍ക്ക് വേണ്ടി വരുന്ന അറ്റകുറ്റ പണികള്‍.
  2. വാഹന ഉടമയ്ക്കും സര്‍കാരിനും ഉണ്ടാവുന്ന വാഹന മൈന്റെനന്‍സ് ചിലവുകള്‍, അത് മൂലം ഉണ്ടാവുന്ന നഷ്ടങ്ങള്‍.
  3. ഇന്ധന നഷ്ടം, അതും നമ്മുടെ ഈ സാഹചര്യങ്ങളില്‍.
  4. യാത്രകാര്‍ക്ക് ഉണ്ടാവുന്ന സമയ നഷ്ടം.
  5. യാത്രക്കാര്‍ക്ക് സംഭവിക്കുന്ന ആരോഗ്യ പരമായ നഷ്ടങ്ങള്‍.
  6. സമയം വൈകിയത് കൊണ്ട് മരണപ്പാച്ചില്‍ നടത്തുന്ന വാഹങ്ങള്‍, തത് ഫലമായി ഉണ്ടാവുന്ന ജീവഹാനിയും പരുക്കുകളും.
  7. ടൂറിസം മേഖലയില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍, ഇങ്ങിനെയുള്ള റോഡുകളില്‍ കൂടി ആര് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടും?
  8. സംരംഭകര്‍ വരാന്‍ മടിക്കുന്നു, തത് ഫലമായി നിക്ഷേപങ്ങള്‍ ഉണ്ടാവുന്നില്ല, തൊഴില്‍ മേഖലയില്‍ ഇത് മൂലം ഉണ്ടാവുന്ന നഷ്ടം.
  9. എമര്‍ജന്‍സി കേസുകള്‍ ആസ്പത്രിയില്‍ എത്തിക്കാന്‍ പറ്റാതെ ഉണ്ടാവുന്ന ജീവഹാനികള്‍.

അങ്ങിനെ ഒരു പാട് മേഖകളെ ഇത് ബാധിക്കുന്നുണ്ട്. എന്നിട്ടും ഇത്രയും വര്‍ഷമായി ഇതിനൊരു പരിഹാരം കാണാന്‍ ഇവിടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് പറ്റുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് ഇവര്‍ ഭരിക്കുന്നത്‌? ചില ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ദേശീയ പാതയാണ് ഇതെന്ന് ഓര്‍ക്കണം.

ചട്ടഞ്ചാല്‍ - തെക്കില്‍ പാതയില്‍ കുന്നിടിഞ്ഞപ്പോള്‍ 

ദേശീയ പാതയുടെ ദയനീയാവസ്ഥ 


മരണപ്പാച്ചില്‍, ഓവര്‍ടേക്ക് ചെയുന്ന രീതികളില്‍ ഒന്ന് 

ഓവര്‍ ടേക്ക് ചെയ്തു റോഡില്‍ കേറിയതിനു ശേഷം
തിരഞ്ഞെടുപ്പ് ആയതു കൊണ്ട് കാസര്‍ഗോഡ്‌ - തലപ്പാടി റോഡ്‌ നവീകരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഫണ്ട്‌ വിനിയോഗിക്കാന്‍ പറ്റാത്തത് കൊണ്ട് ഫണ്ട്‌ ലാപ്സ് ആയെന്നാണ്‌ അവസാനമായി അറിയാന്‍ കഴിഞ്ഞത്. സന്തോഷമായി. ഫണ്ട്‌ ഇല്ലാത്തോണ്ട് അടുത്ത കാല വര്‍ഷം വരെ പണി തുടങ്ങാന്‍ പറ്റില്ല, പിന്നെ കാലവര്‍ഷത്തില്‍ തീരെ പറ്റില്ലല്ലോ. അപ്പോഴേക്കും കേന്ദ്ര സര്‍ക്കാര്‍ വീഴുമായിരിക്കും, അത് കഴിഞ്ഞാല്‍ ടാര്‍ കിട്ടില്ല, പിന്നെ വീണ്ടും കാല വര്‍ഷം, തിരഞ്ഞെടുപ്പ്, സംസ്ഥാന സര്‍ക്കാര്‍ മാറുന്നു, ഹൈ കോടതി നിര്‍മാണം സ്റ്റേ ചെയ്തു, വീണ്ടും കാലവര്‍ഷം...ഹാപ്പി...ഹാപ്പി...