Tuesday, February 23, 2010

ജീന്‍ മുകുനിന്വ - സ്ത്രീത്വം...

ന്യൂ യോര്‍ക്ക്‌ ടൈംസില്‍ വന്ന ലേഖനമാണ്  ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്. ഡെമോക്രടിക് റിപബ്ലിക് ഓഫ് കോ൦ഗോ എന്ന മധ്യ ആഫ്രിക്കയിലെ മനുഷ്യ ധ്വംസനം എത്രത്തോളം ഭീകരമാണ് എന്ന് ഈയിടെ ന്യൂ യോര്‍ക്ക്‌ ടൈംസിലെ  നിക്ക് ക്രിസ്റ്റോഫ്, ജീന്‍ മുകുനിന്വ എന്ന യുവതിയുടെ ഇന്റര്‍വ്യൂവില്‍ കൂടി പുറത്തു കൊണ്ട് വന്നു. അതി ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.  'ദി വേള്‍ഡ് കാപിറ്റല്‍ ഓഫ് കില്ലിംഗ്' എന്നാണ് നിക്ക് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
നാസി ജെര്‍മനിയില്‍ നടന്ന ഹോളോകാസ്ററിനെക്കാളു൦ വല്യ നരഹത്യ നടന്നു കൊണ്ടിരിക്കുന്ന സ്ഥലമാണ് കോ൦ഗോ. 1998
ല്‍ നടന്ന ആഫ്രിക്കന്‍  ലോക മഹായുദ്ധത്തില്‍ അല്ലെങ്ങില്‍ രണ്ടാം കോ൦ഗോ യുദ്ധത്തില്‍ ഇത് വരെ മരിച്ചു വീണത്‌ 54 ലക്ഷം പേരാണ്. ഓരോ മാസവും ഇപ്പോഴും 45,000 പേര്‍ ഇവിടെ യുദ്ധക്കെടുതി കാരണം ഇല്ലാണ്ടാവുന്നു. 
ലോകത്ത് സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും ഭീതിജനകവും ഭയാനകവുമാം വിധം ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രദേശമാണ് കിഴക്കന്‍ കോ൦ഗോ.

ജീനിന്റെ കഥയിലേക്ക്‌ വരാം. 

14 വയസ്സുള്ളപ്പോള്‍ ജീന്‍ മുകുനിന്വ ക്ക് അവളുടെ മാതാ പിതാക്കളെ യുദ്ധത്തില്‍ നഷ്ടപ്പെട്ടു. സ്വന്തം അമ്മാവനാണ് ജീനിന് തുണയായത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം തീവ്ര ഹുടു മിലിഷ്യ ജീനിന്റെ വീട് ആക്രമിച്ചു. ജീവിതത്തില്‍ ആദ്യമായി ആര്‍ത്തവം ഉണ്ടായ ദിവസമാണ് എന്ന് ജീന്‍ അഭിമുഖത്തില്‍ നിക്കിനോട് പറഞ്ഞു (ആദ്യാ൪ത്തവം തന്നെ അവസാനത്തേതും ആയി ). അമ്മാവനെ പിടിച്ചു കെട്ടിയ ഹുടു മിലിഷ്യ ആദ്യം "അദ്ധേഹത്തിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു പിന്നെ കാലുകള്‍ മുറിച്ചു മാറ്റി പിന്നെ ജനനേന്ദ്രിയം മുറിച്ചെടുത്തു...അപ്പോഴും അദ്ധേഹത്തിനു ജീവനുണ്ടായിരുന്നു. അദ്ധേഹത്തിന്റെ ഭാര്യയെയും മക്കളെയും എന്നെയും അവര്‍ പിടിച്ചു കൊണ്ട് പോയി", ജീന്‍ പറഞ്ഞു.
നിരന്തരമായ ബലാത്കാരത്തിന്റെ ഫലമായി ഗ൪ഭിണിയായ  ജീനിനെ ഇരുമ്പ് ദണ്ഡു൦ മറ്റും ഉപയോഗിച്ച് വീണ്ടും വീണ്ടും ബലാത്കാരം ചെയ്തു. ആന്തരികാവയവങ്ങള്‍ മുറിഞ്ഞു പോയ ജീനിനെ ചികിത്സിച്ചത് സൈനിക ക്യാമ്പില്‍ പിടിച്ചു കൊണ്ട് വരപ്പെട്ട ഒരു ഡോക്ടര്‍ ആയിരുന്നു. മരണാസന്ന നിലയിലായ ജീനിനെ രക്ഷിക്കാന്‍ വേണ്ടി ഡോക്ടര്‍ അനെസ്തെശിയക്ക്  പോലും സൌകര്യമില്ലാത്ത സൈനിക ക്യാമ്പില്‍ വെച്ച് ഒരു പഴയ കത്തി ഉപയോഗിച്ച് വയറു കീറി കുഞ്ഞിനെ പുറത്തെടുത്തു. ജീന്‍ മരണാസന്ന നിലയില്‍ ആയതു കൊണ്ട്, തങ്ങള്‍ക്കു പ്രയോജനമില്ലെന്ന് കണ്ടു ഹുടു മിലിഷ്യ അവളെ വഴിയരികില്‍ വലിച്ചെറിഞ്ഞു. 
വഴിയരികില്‍ വലിച്ചെറിയപ്പെട്ട ജീനിനെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയുന്ന മുക്വേഗെ എന്നാ ഡോക്ടര്‍ 3 വര്‍ഷത്തെയും 9 സര്‍ജറിയുടെയും പ്രയത്ന ഫലമായി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ജീന്‍ നാട്ടില്‍ പോയി അമ്മൂമയുടെ കൂടെ ജീവിക്കാന്‍ തുടങ്ങി. തിരിച്ചെത്തി 3 ആം നാള്‍ ഹുടു മിലിഷ്യ ആ ഗ്രാമം വളഞ്ഞു. ജീന്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടു. ആന്തരികമായി ഉണ്ടായിരുന്ന വ്രണങ്ങള്‍ വീണ്ടും പൊട്ടി. വനാന്തരത്തില്‍ നഗ്നയായി വ്രണങ്ങള്‍ പൊട്ടി വീണ്ടും മരണാസന്ന നിലയിലായ ജീന്‍, ഹുടു സൈനിക ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടു വീണ്ടും ഡോക്ടര്‍ മുക്വേഗേയുടെ അടുത്ത് തിരിച്ചെത്തി. ഒരിക്കലും പൂര്‍ണമായും സുഖപ്പെടാനാവാത്ത വിധം ജീനിന്റെ ആന്തരികാവയവങ്ങള്‍ മുറിഞ്ഞിരിക്ക്യാണ്. മുക്വേഗെ പറയുന്നു...."ഇതിനു വൈദ്യ ശാസ്ത്രത്തില്‍ സൊല്യുഷന്‍ ഇല്ല. ഇത് സുഖപ്പെടണമെങ്ങില്‍ ഈ യുദ്ധം ഇല്ലാണ്ടാവണ൦ ".
ഈ ലേഖനം ഓ൪ക്കാം ....ജീന്‍ മൂന്നാം തവണയും ബലാത്സംഗം ചെയ്യപ്പെടുന്നത് വരെ ......
കടപ്പാട് : ന്യൂ യോര്‍ക്ക്‌ ടൈംസ്‌ , നിക്ക് ക്രിസ്റ്റോഫ് 

Monday, December 28, 2009

കാസര്‍ഗോടിന്റെ വേദന

ബാബറി മസ്ജിദ് തകര്‍ന്നതോടെ ഉണ്ടായ വര്‍ഗീയ ധ്രുവങ്ങള്‍ കാസര്‍ഗോഡ്‌ അത്ര പെട്ടെന്ന് ഉരുകും എന്ന് തോന്നുന്നില്ല. രാഷ്ട്രീയവും മതവും പിന്നെ തീവ്രവാദവും കള്ള പണവും എല്ലാം കൂടി കലര്‍ന്ന ഇവിടം നരക തുല്യമായ ഒരു ഭാവിയാണ് കാണപ്പെടുന്നത്. ഒരു കാസറഗോഡ് നിവാസി എന്ന നിലയില്‍ മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന സംഭവ വികാസങ്ങളും പരിവര്‍ത്തനങ്ങളും കാണപ്പെടെണ്ടി വന്ന ഒരാളാണ് ഞാന്‍. ഈ ഒരു കാരണം കൊണ്ട് തന്നെ മതങ്ങളിലും അത് വഴി അത് സൃഷ്‌ടിച്ച ദൈവങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. ഈ ഒരു കാരണം കൊണ്ട് തന്നെ ഞാന്‍ ഒരു പിന്തിരിപ്പന്‍ കമ്മ്യൂണിസ്റ്റ്‌ ആയി മുദ്ര കുത്തപ്പെടുകയും ചെയ്തു.
മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന മരണങ്ങള്‍ മതാടിസ്ഥാനത്തില്‍ ഉണ്ടായ അകല്‍ച്ചയെ സ്ഥിരീകരിക്കുന്നതാണ്. വ്യക്തവും സുനിശ്ചിതവുമായ രഹസ്യ അജണ്ട മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോട് കൂടി നടപ്പാക്കി രാഷ്ട്രീയവല്‍ക്കരിച്ചും പിന്നെ വ൪ഘീയവല്‍ക്കരിച്ചും പിന്തുണ കൂട്ടാന്‍ നോക്കുകയായിരുന്നു മുസ്ലിം ലീഗ്. ജയ് ഹിന്ദ്‌ എന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി നടത്തുന്ന ചാനലില്‍ കാണിച്ച 'പോലീസ് അതിക്രമം' എന്ന വീഡിയോ എവിടുന്നു എങ്ങിനെ വന്നു എന്നറിയാവുന്ന ആള്‍ എന്ന നിലയ്ക്ക് എനിക്ക് വ്യക്തമായി പറയാന്‍ പറ്റുന്നത് അതിന്റെ പിന്നിലും മുസ്ലിം ലീഗ് നേതൃത്വം കളിച്ചിട്ടുണ്ട് എന്നതാണ്. മുഴുവന്‍ വീഡിയോ കാണിക്കാതെ പോലീസ് വാഹനങ്ങള്‍ തല്ലി തകര്‍ക്കുന്നത് മാത്രം കാണിച്ചു കൊണ്ടുള്ള വീഡിയോ ആയിരുന്നു അത്. ഒരിക്കലും പോലീസ് ആക്രമത്തെ സാധൂകരിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. മാധ്യമങ്ങള്‍ എത്ര മാത്രം ബയാസ്ഡ് ആയി എന്നതാണ് ഇവിടെ കാര്യാ ഗൌരവമായി ചിന്ധിക്കേണ്ട വിഷയം. ശക്തമായതും അതിലുപരി പ്രചാരണം ഉള്ളതുമായ ഒരു മാധ്യം ഉണ്ടെങ്കില്‍ ഏതൊരു നേതാവിനെയും ഇവിടെ തേജോവധം ചെയ്യാന്‍ പറ്റും. കെട്ടി പൊക്കിയ കൊട്ടാര സമാനമായ സൌധങ്ങള്‍ മിക്കതും കള്ള പണം കൊണ്ടുള്ളതാണ്. ചന്ദന കടത്തു ചെയ്തു കെട്ടിപൊക്കിയ ഒരു വന്‍ സൌധം ഈയിടെയാണ് പട്ടണത്തില്‍ നിന്ന് കുറച്ചു മാറി ഉയര്‍ന്നു വന്നത് . ഇതിന്റെ വില 3-7 കോടി വരെ ആവാം. 
സൂക്ഷ്മമായി പരിശോധിച്ചാല്‍ മുസ്ലിം വ൪ഘീയതയാണ് കൂടുതല്‍ എന്ന് മനസിലാക്കാം. ഇത് പറഞ്ഞ ഞാന്‍ ഒരു ഹിന്ദു ആണെന്നുള്ളത്‌ കൊണ്ട് മാത്രം മുന്‍പ് പറഞ്ഞത് വ൪ഘീയ ചുവയുള്ള വിമര്‍ശനമാണ് എന്ന് വന്നേക്കാം. പക്ഷെ ഇതൊരു സത്യം മാത്രമാണ്. ഇതിനു കാരണം ഭീകരമായി ഒഴുകുന്ന കള്ള പണവും, അടിസ്ഥാന വിദ്യാഭ്യാസമില്ലായ്മ എന്നിവയാണ്.  
ഇവിടെ ഇപ്പോള്‍ ഇപ്പോഴും മ്ലാനതയാണ്....ഭീകരമായ ഒരു കാര്യം എപ്പോള്‍ നടക്കും എന്ന് ആര്‍ക്കും പറയാന്‍ പറ്റുന്നില്ല...നടക്കും എന്ന് ഉറപ്പാണ്‌ താനും. ആ ഒരു അവസ്ഥ. കാരണം സീരീസ്‌ ഇപ്പോള്‍ 1 - 0 ആണ്....